top of page

കോവിഡ് പോസിറ്റീവ് ആയാലോ, ലക്ഷണങ്ങള്‍ കണ്ടാലോ ചെയ്യേണ്ട നടപടിക്രമങ്ങളും ചികിത്സകളും എന്തൊക്കെ?

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read


കോവിഡ് മഹാമാരിയുടെ മോശമായ കാലത്തിലൂടെ കടക്കുകയാണ് ലോകം. രണ്ടാംതരംഗ ഭീതി ഒഴിയുമ്പോഴും ഒരു മൂന്നാംതരംഗം ഉടനെ അലയടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത ആറു മാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. രണ്ടാംതരംഗത്തില്‍ തന്നെ കൊറോണവൈറസ് നിരവധി പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നത് നാം കണ്ടു. അതിനാല്‍ മൂന്നാം തരംഗത്തില്‍ വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ കൂടുതല്‍ ശക്തമായ മുന്‍കരുതല്‍ ഓരോരുത്തരും സ്വീകരിക്കേണ്ടതായുണ്ട്.


രണ്ടാമത്തെ തരംഗത്തിന് കാരണമായ പുതിയ വകഭേദം കൂടുതല്‍ പകര്‍ച്ചവ്യാധിയാണ്, മാത്രമല്ല രോഗം ബാധിച്ച ഒരാള്‍ക്ക് മറ്റ് പല വ്യക്തികളിലേക്കും രോഗം പകര്‍ന്നുനല്‍കാം. അതിനാല്‍, കോവിഡ് പോസിറ്റീവ് ആയാലോ ലക്ഷണങ്ങള്‍ കണ്ടാലോ ചെയ്യേണ്ട നടപടിക്രമങ്ങളും ചികിത്സയും എന്തൊക്കെയാണെന്ന് നോക്കാം.


പനി ഒഴികെയുള്ള ചില പുതിയ ലക്ഷണങ്ങളെ കോവിഡ് കാണിക്കുന്നു. തൊണ്ടവേദന, ചുമ, ബലഹീനത, മണം നഷ്ടപ്പെടുന്നത്, രുചി നഷ്ടപ്പെടുന്നത്, ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, പിങ്ക് ഐ (കണ്‍ജങ്ക്റ്റിവിറ്റിസ്), തലവേദന അല്ലെങ്കില്‍ ശരീരവേദന എന്നിവയെല്ലാം കോവിഡ് ലക്ഷണങ്ങളായി കണക്കാക്കാം.



ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ എല്ലാം ഒരുമിച്ച് കാണണമെന്നില്ല,ഇവയില്‍ ഏതെങ്കിലും ഒന്ന് അനുഭവപ്പെടാം. അങ്ങനെ ശ്രദ്ധയില്‍പെട്ടാല്‍, നന്നായി വായുസഞ്ചാരമുള്ള ഒരു മുറിയില്‍ ഉടന്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുക. ഉടന്‍ കോവിഡ് പരിശോധന ചെയ്യുക. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധിക്കും. ഇതിന്റെ ഫലങ്ങള്‍ സാധാരണയായി 48-72 മണിക്കൂറിനുള്ളില്‍ ലഭ്യമാകുന്നതായിരിക്കും. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തിരഞ്ഞെടുക്കാം. ആന്റിജന്‍ പരിശോധന പോസിറ്റീവ് ആണെങ്കില്‍, ആര്‍ടി-പിസിആര്‍ ചെയ്യേണ്ടതില്ല.


കോവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും സ്വയം രോഗനിര്‍ണയം നടത്തരുത്. കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ വ്യത്യസ്തമായതിനാല്‍, രോഗലക്ഷണങ്ങളുടെ യഥാര്‍ത്ഥ കാരണം പരിശോധിക്കുന്നത് വളരെ പ്രയാസമാണ്. ഡോക്ടറുടെ സഹായത്തോടെയോ ടെസ്റ്റിലൂടെയോ രോഗബാധ തന്നെയാണോയെന്ന് മനസിലാക്കുക. കോവിഡ് പോസിറ്റീവ് ആയാലും ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ലഘുവായതും വീട്ടില്‍ ചികിത്സിക്കാവുന്നതുമാണ്.


കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുക. പ്രായം, ഫിറ്റ്‌നസ് നില, കൊമോര്‍ബിഡിറ്റികള്‍, മറ്റ് രോഗാവസ്ഥകള്‍, ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അല്ലെങ്കില്‍ ഗര്‍ഭിണിയാണോ, മുലയൂട്ടുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കി ഡോക്ടര്‍ രോഗാവസ്ഥ വിശകലനം ചെയ്യും. കോമോര്‍ബിഡിറ്റികളോ ശ്വസന പ്രശ്‌നങ്ങളോ സാധാരണ രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലില്‍ വര്‍ധനവോ ഇല്ലാത്ത ചെറുപ്പക്കാരെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും.


സ്വയം രോഗനിര്‍ണയം നടത്തുകയും സ്വയം മരുന്ന് കഴിക്കുകയും ചെയ്യരുത്. ഇത് കൂടുതല്‍ ദോഷം ചെയ്യും. മരുന്നു കഴിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. മരുന്നുകള്‍ നിര്‍ദേശിച്ചാല്‍ കൃത്യസമയത്ത് എല്ലാ മരുന്നുകളും കഴിക്കുക. കോവിഡ് പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കരുത്, കോവിഡിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, വീട്ടില്‍ മാസ്‌ക് ധരിച്ച് ഒരു മുറിയില്‍ ക്വാറന്റൈനില്‍ കഴിയുക.


ശരീരത്തിന് ഈ സമയം വിശ്രമം നല്‍കാന്‍ മറക്കരുത്. സ്വന്തം വാഷ്റൂം ഉപയോഗിക്കുക. എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ഓരോ 6 മണിക്കൂറിലും മാസ്‌ക് മാറ്റുക. ഉപയോഗിച്ച മാസ്‌കുകള്‍ ഒരിക്കലും വലിച്ചെറിയരുത്. ഉപയോഗിച്ച മാസ്‌ക് സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.


വീട്ടിലെ മറ്റ് അംഗങ്ങളുടെ സാധനങ്ങളൊന്നും ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈ കഴുകുക, ശുചിത്വം പാലിക്കുക. ശ്വസന വ്യായാമങ്ങള്‍ ചെയ്യുക. ഈ രീതികള്‍ ശ്വാസകോശത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 15 മുതല്‍ 30 മിനിറ്റ് വരെ 'പ്രോണിംഗ്' പരിശീലിക്കുക.


തൊണ്ടവേദന ലഘൂകരിക്കാന്‍ ചൂടുവെള്ളം കവിള്‍ കൊള്ളുക. ദിവസം 3 തവണ മൗത്ത് വാഷ് ഉപയോഗിക്കുക. ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ഒരു തെര്‍മോമീറ്ററും പള്‍സ് ഓക്‌സിമീറ്ററും എപ്പോഴും സൂക്ഷിക്കാന്‍ മറക്കരുത്. ഓരോ ആറു മണിക്കൂറിലും രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലും ശരീര താപനിലയും പരിശോധിക്കുക. ഇത് ഡോക്ടറെ അറിയിക്കുക.


ക്ഷീണം അനുഭവപ്പെട്ടാലും ദിവസം മുഴുവന്‍ ഉറങ്ങരുത്. കാലുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ ലഘുവ്യായാമങ്ങള്‍ ചെയ്യുക. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യപിക്കുന്നവരാണെങ്കില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും മദ്യം ഒഴിവാക്കുക.


രോഗിയുമായി ഇടപെടുമ്പോള്‍ മാസ്‌ക് ധരിക്കുക. രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്തെങ്കിലും കൈകാര്യം ചെയ്ത ശേഷം വൃത്തിയായി കൈ കഴുകുക. രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് ശരിയായ പോഷകാഹാരം എന്ന നിലയില്‍ പാല്‍, മുട്ട, സൂപ്പ്, തേങ്ങാവെള്ളം, ജ്യൂസ്, നാരങ്ങ നീര് എന്നിവ നല്‍കുക. എപ്പോഴെങ്കിലും രോഗിയുടെ ഓക്‌സിജന്റെ അളവ് 93 ല്‍ താഴെയാകുകയോ അല്ലെങ്കില്‍ 5 ദിവസമോ അതില്‍ കൂടുതലോ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ഉയര്‍ന്ന പനി എന്നിവ ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ പരിചരണത്തിനായി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതാണ്.


➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..


ആൽഫ മെഡികെയർ : 9744568762

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page